SAM 101:1-5

SAM 101:1-5 MALCLBSI

ഞാൻ കരുണയെയും നീതിയെയും കുറിച്ചു പാടും, സർവേശ്വരാ, ഞാൻ അങ്ങേക്കു കീർത്തനം പാടും. ഞാൻ നിഷ്കളങ്കമാർഗത്തിൽ നടക്കും; എപ്പോഴാണ് അവിടുന്ന് എന്റെ അടുക്കൽ വരിക? ഞാൻ എന്റെ ഭവനത്തിൽ പരമാർഥഹൃദയത്തോടെ ജീവിക്കും. നിന്ദ്യമായതൊന്നും, ഹീനമായ യാതൊന്നും തന്നെ, എന്നെ വശീകരിക്കുകയില്ല. വഴിപിഴച്ചവരുടെ പ്രവൃത്തികളെ ഞാൻ വെറുക്കുന്നു. ഞാനതിൽ പങ്കു ചേരുകയില്ല. വക്രതയെ ഞാൻ അകറ്റിനിർത്തും, തിന്മയോട് എനിക്കു ബന്ധമില്ല. അയൽക്കാരനെതിരെ ഏഷണി പറയുന്നവനെ ഞാൻ നശിപ്പിക്കും. ഗർവും അഹംഭാവവും ഉള്ളവനെ ഞാൻ പൊറുപ്പിക്കുകയില്ല.

SAM 101 വായിക്കുക