EZEKIELA 3:4-10

EZEKIELA 3:4-10 MALCLBSI

“മനുഷ്യപുത്രാ, നീ പോയി ഇസ്രായേൽ ജനത്തോട് എന്റെ വചനം അറിയിക്കുക” എന്ന് അവിടുന്ന് എന്നോടു കല്പിച്ചു. “വിദേശഭാഷ സംസാരിക്കുകയും ദുർഗ്രഹമായ ശൈലി ഉപയോഗിക്കുകയും ചെയ്യുന്നവരുടെ അടുക്കലേക്കല്ല, ഇസ്രായേൽജനത്തിന്റെ അടുക്കലേക്കാണ് ഞാൻ നിന്നെ അയയ്‍ക്കുന്നത്. നിനക്കു ഗ്രഹിക്കാൻ കഴിയാത്ത ഭാഷ സംസാരിക്കുന്നവരുടെ അടുക്കലേക്കു ഞാൻ നിന്നെ അയച്ചിരുന്നെങ്കിൽ നിശ്ചയമായും നീ പറയുന്നത് അവർ ശ്രദ്ധിക്കുമായിരുന്നു. ഇസ്രായേൽജനത നിന്റെ വാക്കു ശ്രദ്ധിക്കുകയില്ല. എന്റെ വാക്കു ശ്രദ്ധിക്കാൻ അവർക്കു മനസ്സില്ലല്ലോ. അവർ കഠിനഹൃദയരും മർക്കടമുഷ്‍ടികളും ആകുന്നു. ഞാൻ നിന്നെ അവരെപ്പോലെ വഴങ്ങാത്തവനും കഠിനഹൃദയനുമാക്കും. ഞാൻ നിന്നെ തീക്കല്ലിനെക്കാൾ കടുത്ത ശിലപോലെ കഠിനമാക്കിയിരിക്കുന്നു. നീ അവരെ പേടിക്കരുത്. അവരുടെ നോട്ടം കണ്ടു ഭയപ്പെടരുത്. അവർ ധിക്കാരികളായ ജനമാണ്.” അവിടുന്നു തുടർന്നു കല്പിച്ചു: “മനുഷ്യപുത്രാ, ഞാൻ നിന്നോടു പറയുന്ന വാക്കുകൾ ശ്രദ്ധിച്ചു കേൾക്കുകയും ഗ്രഹിക്കുകയും ചെയ്യുക.

EZEKIELA 3 വായിക്കുക