സദൃശവാക്യങ്ങൾ 29:18-27

സദൃശവാക്യങ്ങൾ 29:18-27 MALOVBSI

വെളിപ്പാട് ഇല്ലാത്തേടത്ത് ജനം മര്യാദവിട്ടു നടക്കുന്നു; ന്യായപ്രമാണം കാത്തുകൊള്ളുന്നവനോ ഭാഗ്യവാൻ. ദാസനെ ഗുണീകരിപ്പാൻ വാക്കു മാത്രം പോരാ; അവൻ അതു ഗ്രഹിച്ചാലും കൂട്ടാക്കുകയില്ലല്ലോ. വാക്കിൽ ബദ്ധപ്പാടുള്ള മനുഷ്യനെ നീ കാണുന്നുവോ? അവനെക്കാൾ മൂഢനെക്കുറിച്ച് അധികം പ്രത്യാശയുണ്ട്. ദാസനെ ബാല്യംമുതൽ ലാളിച്ചു വളർത്തുന്നവനോട് അവൻ ഒടുക്കം ദുശ്ശാഠ്യം കാണിക്കും. കോപമുള്ളവൻ വഴക്കുണ്ടാക്കുന്നു; ക്രോധമുള്ളവൻ അതിക്രമം വർധിപ്പിക്കുന്നു. മനുഷ്യന്റെ ഗർവം അവനെ താഴ്ത്തിക്കളയും; മനോവിനയമുള്ളവനോ മാനം പ്രാപിക്കും. കള്ളനുമായി പങ്കു കൂടുന്നവൻ സ്വന്ത പ്രാണനെ പകയ്ക്കുന്നു; അവൻ സത്യവാചകം കേൾക്കുന്നു; ഒന്നും പ്രസ്താവിക്കുന്നില്ലതാനും. മാനുഷഭയം ഒരു കെണി ആകുന്നു; യഹോവയിൽ ആശ്രയിക്കുന്നവനോ രക്ഷപ്രാപിക്കും. അനേകർ അധിപതിയുടെ മുഖപ്രസാദം അന്വേഷിക്കുന്നു; മനുഷ്യന്റെ ന്യായവിധിയോ യഹോവയാൽ വരുന്നു. നീതികെട്ടവൻ നീതിമാന്മാർക്കു വെറുപ്പ്; സന്മാർഗി ദുഷ്ടന്മാർക്കും വെറുപ്പ്.

സദൃശവാക്യങ്ങൾ 29:18-27 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും

“യേശുവിനെ പ്പോലെ” ഒരു ദർശനത്തോടെ ജീവിക്കുക  സദൃശവാക്യങ്ങൾ 29:18-27 സത്യവേദപുസ്തകം OV Bible (BSI)

“യേശുവിനെ പ്പോലെ” ഒരു ദർശനത്തോടെ ജീവിക്കുക

4 ദിവസങ്ങളിൽ

ജീവിതത്തിന്റെ തിരക്കിനിടയിൽ നമ്മുടെ ലക്ഷ്യവും വഴിയും കാണാതെ പോകുന്നത് എളുപ്പമാണ്. എന്നാൽ യേശു വ്യക്തമായ കാഴ്ചപ്പാടോടെ ജീവിച്ചതുപോലെ നമുക്കും ജീവിക്കുവാൻ കഴിയും. ഹബക്കൂക് 2 : 2 - 3 “ നീ ദർശനം എഴുതുക, ഓടിച്ചു വായിപ്പാൻ തക്കവണ്ണം അതു പലകയിൽ തെളിവായി വരയ്ക്കുക. ദർശനത്തിന് ഒരു അവധിവച്ചിരിക്കുന്നു; അതു സമാപ്തിയിലേക്കു ബദ്ധപെടുന്നു; സമയം തെറ്റുകയില്ല; അതു വൈകിയാലും അതിനായി കാത്തിരിക്ക; അതു വരും നിശ്ചയം; താമസിക്കയുമില്ല. വാക്യങ്ങളിൽ നിന്നുള്ള കാലാതീതമായ ദൈവീക ജ്ഞാനവുമായി ഈ യാത്രയിൽ ചേരൂ. യേശു ഒരൊറ്റ ലക്ഷ്യത്തോടെ ജീവിച്ചതുപോലെ ഒരു പ്രത്യേക ദർശനത്തോടെ ജീവിക്കുന്നത് നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും വ്യക്തതയും ദൈവീക മാർഗ നിർദ്ദേശവും കൊണ്ടുവരും.