ഇയ്യോബ് 37:14-24

ഇയ്യോബ് 37:14-24 MALOVBSI

ഇയ്യോബേ, ഇതു ശ്രദ്ധിച്ചുകൊൾക; മിണ്ടാതിരുന്നു ദൈവത്തിന്റെ അദ്ഭുതങ്ങളെ ചിന്തിച്ചുകൊൾക. ദൈവം അവയ്ക്കു കല്പന കൊടുക്കുന്നതും തന്റെ മേഘത്തിലെ മിന്നൽ പ്രകാശിപ്പിക്കുന്നതും എങ്ങനെ എന്നു നീ അറിയുന്നുവോ? മേഘങ്ങളുടെ ആക്കത്തൂക്കവും ജ്ഞാനസമ്പൂർണനായവന്റെ അദ്ഭുതങ്ങളും നീ അറിയുന്നുവോ? തെന്നിക്കാറ്റുകൊണ്ട് ഭൂമി അനങ്ങാതിരിക്കുമ്പോൾ നിന്റെ വസ്ത്രത്തിനു ചൂടുണ്ടാകുന്നത് എങ്ങനെ? ലോഹദർപ്പണംപോലെ ഉറപ്പുള്ള ആകാശത്തെ നിനക്ക് അവനോടുകൂടെ വിടർത്തു വയ്ക്കാമോ? അവനോട് എന്ത് പറയേണമെന്നു ഞങ്ങൾക്ക് ഉപദേശിച്ചു തരിക; അന്ധകാരം നിമിത്തം ഞങ്ങൾക്കും ഒന്നും പ്രസ്താവിപ്പാൻ കഴിവില്ല. എനിക്കു സംസാരിക്കേണം എന്ന് അവനോടു ബോധിപ്പിക്കേണമോ? നാശത്തിനിരയായിത്തീരുവാൻ ആരാനും ഇച്ഛിക്കുമോ? ഇപ്പോൾ ആകാശത്തിൽ വെളിച്ചം ശോഭിക്കുന്നതു കാണുന്നില്ല; എങ്കിലും കാറ്റ് കടന്ന് അതിനെ തെളിവാക്കുന്നു. വടക്കുനിന്നു സ്വർണശോഭപോലെ വരുന്നു; ദൈവത്തിന്റെ ചുറ്റും ഭയങ്കര തേജസ്സുണ്ട്. സർവശക്തനെയോ നാം കണ്ടെത്തുകയില്ല; അവൻ ശക്തിയിൽ അത്യുന്നതനാകുന്നു; അവൻ ന്യായത്തിനും പൂർണനീതിക്കും ഭംഗം വരുത്തുന്നില്ല. അതുകൊണ്ട് മനുഷ്യർ അവനെ ഭയപ്പെടുന്നു; ജ്ഞാനികളെന്നു ഭാവിക്കുന്നവരെ അവൻ കടാക്ഷിക്കുന്നില്ല.