സർവശക്തനായ ദൈവമേ, ഞങ്ങളെ പുനരുദ്ധരിക്കണമേ. കരുണയോടെ കടാക്ഷിച്ച് ഞങ്ങളെ രക്ഷിക്കണമേ. അവിടുന്ന് ഈജിപ്തിൽനിന്ന് ഒരു മുന്തിരിവള്ളി കൊണ്ടുവന്ന് അന്യജനതകളെ പുറത്താക്കി അത് അവിടെ നട്ടു. അവിടുന്ന് അതിനു തടമെടുത്തു, അത് ആഴത്തിൽ വേരൂന്നി, ദേശം മുഴുവൻ പടർന്നു. അതു പർവതങ്ങൾക്കു തണൽ വിരിച്ചു. അതിന്റെ ശാഖകൾ കൂറ്റൻ ദേവദാരുക്കളെ ആവരണം ചെയ്തു. അത് തന്റെ ശാഖകൾ സമുദ്രംവരെയും ചില്ലകൾ നദിവരെയും നീട്ടി. അങ്ങ് ആ മുന്തിരിച്ചെടിയുടെ വേലിക്കെട്ട് തകർത്തതെന്ത്? വഴിപോക്കരെല്ലാം അതിന്റെ ഫലം പറിക്കുന്നു. കാട്ടുപന്നി അതിനെ നശിപ്പിക്കുന്നു. വന്യമൃഗങ്ങൾ അതിനെ തിന്നുകളയുന്നു. സർവശക്തനായ ദൈവമേ, ഞങ്ങളിലേക്കു തിരിയണമേ, സ്വർഗത്തിൽനിന്നു തൃക്കൺപാർക്കണമേ. ഈ മുന്തിരിവള്ളിയെ പരിഗണിച്ചാലും.
SAM 80 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: SAM 80:7-14
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ