സർവേശ്വരൻ ദൈവമായിരിക്കുന്ന ജനത അനുഗ്രഹിക്കപ്പെട്ടത്; അവിടുന്നു സ്വന്തജനമായി തിരഞ്ഞെടുത്ത ജനം ധന്യർ. സർവേശ്വരൻ സ്വർഗത്തിൽനിന്നു താഴേക്കു നോക്കുന്നു; അവിടുന്ന് എല്ലാ മനുഷ്യരെയും കാണുന്നു. സ്വർഗസിംഹാസനത്തിലിരുന്ന് അവിടുന്നു സർവഭൂവാസികളെയും നോക്കുന്നു; അവരുടെ ഹൃദയങ്ങൾ രൂപപ്പെടുത്തിയവൻ; അവരുടെ എല്ലാ പ്രവൃത്തികളും നിരീക്ഷിക്കുന്നു. സൈന്യബാഹുല്യംകൊണ്ടു രാജാവ് വിജയം നേടുന്നില്ല; സ്വശക്തികൊണ്ട് യോദ്ധാവ് രക്ഷപെടുന്നുമില്ല. പടക്കുതിരയെക്കൊണ്ടു ജയിക്കാമെന്ന മോഹം വ്യർഥം. അതിന്റെ ശക്തികൊണ്ട് ആരും വിജയം വരിക്കുന്നില്ല. സർവേശ്വരൻ തന്റെ ഭക്തന്മാരെയും തന്റെ സുസ്ഥിരസ്നേഹത്തിൽ പ്രത്യാശയർപ്പിച്ചിരിക്കുന്നവരെയും കരുണയോടെ കടാക്ഷിക്കുന്നു. അവിടുന്ന് അവരെ മരണത്തിൽനിന്നു രക്ഷിക്കുന്നു; ക്ഷാമകാലത്ത് അവരെ പോറ്റുന്നു. സർവേശ്വരനിൽ നാം പ്രത്യാശയർപ്പിച്ചിരിക്കുന്നു; അവിടുന്നാണ് നമ്മുടെ സഹായവും പരിചയും. നമ്മുടെ ഹൃദയം സർവേശ്വരനിൽ ആനന്ദിക്കുന്നു; നമ്മൾ അവിടുത്തെ വിശുദ്ധനാമത്തിൽ ആശ്രയിക്കുന്നുവല്ലോ. സർവേശ്വരാ, ഞങ്ങൾ അങ്ങയിൽ പ്രത്യാശവച്ചിരിക്കുന്നതുപോലെ; അവിടുത്തെ അചഞ്ചലസ്നേഹം ഞങ്ങളുടെമേൽ ചൊരിയണമേ.
SAM 33 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: SAM 33:12-22
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ