SAM 31:9-18

SAM 31:9-18 MALCLBSI

സർവേശ്വരാ, എന്നോടു കനിവുണ്ടാകണമേ; ഞാൻ കഷ്ടതയിൽ ആയിരിക്കുന്നുവല്ലോ; ദുഃഖംകൊണ്ട് എന്റെ കണ്ണു മങ്ങിയിരിക്കുന്നു. എന്റെ ശരീരവും മനസ്സും തളർന്നിരിക്കുന്നു. എന്റെ ആയുസ്സ് ദുഃഖത്തിലും നെടുവീർപ്പിലും കഴിഞ്ഞുപോകുന്നു. കഷ്ടതകൊണ്ട് എന്റെ ബലം ക്ഷയിച്ചു; ഞാൻ ആകെ തളർന്നിരിക്കുന്നു. ഞാൻ ശത്രുക്കൾക്കു നിന്ദാപാത്രവും അയൽക്കാർക്കു പരിഹാസവിഷയവും ആയിരിക്കുന്നു; തെരുവീഥികളിൽ പരിചയക്കാർ എന്നെക്കണ്ട് ഭയപ്പെടുന്നു. എന്നെ കാണുന്നവർ ഓടി അകലുന്നു. മൃതനെപ്പോലെ ഞാൻ വിസ്മൃതനായിരിക്കുന്നു; ഞാൻ ഉടഞ്ഞ പാത്രംപോലെ ആയിരിക്കുന്നു. പലരും എനിക്കെതിരെ മന്ത്രിക്കുന്നതു ഞാൻ കേൾക്കുന്നു. എനിക്കു ചുറ്റും സർവത്രഭീഷണി. അവർ ഒരുമിച്ചുകൂടി എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു. എന്നെ അപായപ്പെടുത്താൻ അവർ ആലോചിക്കുന്നു. എന്നാൽ സർവേശ്വരാ ഞാൻ അങ്ങയിൽ ശരണപ്പെടുന്നു; അവിടുന്നാണല്ലോ എന്റെ ദൈവം. എന്റെ ആയുസ്സ് അവിടുത്തെ കരങ്ങളിലാണ്; ശത്രുക്കളുടെയും മർദ്ദകരുടെയും കൈയിൽ നിന്ന് എന്നെ വിടുവിക്കണമേ, അങ്ങയുടെ ദാസനെ കരുണയോടെ കടാക്ഷിച്ചാലും; അവിടുത്തെ അചഞ്ചലസ്നേഹത്താൽ എന്നെ രക്ഷിക്കണമേ. പരമനാഥാ, ഞാനങ്ങയെ വിളിച്ചപേക്ഷിക്കുന്നു. ലജ്ജിക്കാൻ എനിക്ക് ഇടവരുത്തരുതേ, ദുഷ്ടർ അപമാനിതരാകട്ടെ. അവർ പാതാളത്തിൽ മൂകരായി പതിക്കട്ടെ. വ്യാജം പറയുന്നവർ മൂകരായിത്തീരട്ടെ; അവർ നീതിമാന്മാർക്കെതിരെ അഹങ്കാരത്തോടും അവജ്ഞയോടും സംസാരിക്കുന്നു.

SAM 31 വായിക്കുക