THUFINGTE 21:1-16

THUFINGTE 21:1-16 MALCLBSI

സർവേശ്വരൻ നിയന്ത്രിക്കുന്ന നീർച്ചാലാണ് രാജാവിന്റെ ഹൃദയം; അവിടുന്ന് അതു തനിക്ക് ഇഷ്ടമുള്ള ഇടത്തേക്കു തിരിച്ചുവിടുന്നു. തന്റെ എല്ലാ വഴികളും ശരിയാണെന്നു മനുഷ്യനു തോന്നുന്നു. എന്നാൽ സർവേശ്വരൻ ഹൃദയം തൂക്കി നോക്കുന്നു. നീതിയും ന്യായവും പ്രവർത്തിക്കുന്നതാണു സർവേശ്വരനു യാഗത്തെക്കാൾ സ്വീകാര്യം. ഗർവിഷ്ഠ നയനങ്ങളും അഹങ്കാരഹൃദയവുമാണ് ദുഷ്ടരെ നയിക്കുന്നത്. അവ പാപകരമത്രേ. ഉത്സാഹശീലന്റെ പദ്ധതികൾ നിശ്ചയമായും സമൃദ്ധിയിലേക്കു നയിക്കും, എന്നാൽ തിടുക്കക്കാരൻ ദാരിദ്ര്യത്തിൽ അകപ്പെടും. വ്യാജംകൊണ്ടു നേടുന്ന ധനം നീരാവിയും മരണക്കെണിയുംതന്നെ. ദുഷ്ടരുടെ അക്രമം അവരെ പിഴുതെറിയും ന്യായം പ്രവർത്തിക്കാൻ അവർ വിസമ്മതിക്കുന്നുവല്ലോ. അപരാധം ചെയ്യുന്നവന്റെ വഴി വക്രമാണ്; എന്നാൽ നിർമ്മലന്റെ പെരുമാറ്റം നേരുള്ളതത്രേ. കലഹപ്രിയയായ സ്‍ത്രീയുമൊത്ത് വീട്ടിൽ ഒരുമിച്ചു കഴിയുന്നതിലും ഭേദം, മട്ടുപ്പാവിന്റെ കോണിൽ കഴിഞ്ഞുകൂടുകയാണ്. ദുഷ്ടൻ തിന്മ അഭിലഷിക്കുന്നു; അവൻ അയൽക്കാരോടു കാരുണ്യം കാണിക്കുന്നില്ല. പരിഹാസി ശിക്ഷിക്കപ്പെടുന്നതു കണ്ട്, അറിവില്ലാത്തവൻ ജ്ഞാനിയായിത്തീരുന്നു. പ്രബോധനംകൊണ്ടു ജ്ഞാനി അറിവു നേടുന്നു. നീതിമാൻ ദുഷ്ടന്റെ ഭവനത്തെ നിരീക്ഷിക്കുന്നു, ദുഷ്ടൻ നാശത്തിലേക്കു തള്ളപ്പെടുന്നു. എളിയവൻ നിലവിളിക്കുമ്പോൾ ശ്രദ്ധിക്കാത്തവന്റെ കരച്ചിൽ ആരും കേൾക്കുകയില്ല. രഹസ്യസമ്മാനം കോപം ശമിപ്പിക്കുന്നു, മടിയിൽ തിരുകി കൊടുക്കുന്ന കൈക്കൂലി കടുത്ത രോഷം ഒഴിവാക്കുന്നു. നീതി പ്രവർത്തിക്കുന്നതു നീതിമാന്മാർക്ക് സന്തോഷവും ദുർജനത്തിനു പരിഭ്രാന്തിയും ഉളവാക്കുന്നു. വിവേകമാർഗം വെടിഞ്ഞ് അലയുന്നവൻ മൃതരുടെ ഇടയിൽ കഴിയും.

THUFINGTE 21 വായിക്കുക