കനാൻദേശത്തിന്റെ തെക്കുഭാഗത്തു പാർത്തിരുന്ന കനാന്യനായ അരാദ്‍രാജാവ് ഇസ്രായേൽജനത്തിന്റെ വരവിനെക്കുറിച്ചു കേട്ടു. ഹോർപർവതംമുതൽ മോവാബു സമതലംവരെയുള്ള യാത്രയ്‍ക്കിടയിൽ ഇസ്രായേൽജനം സല്മോനയിലും, പൂനോനിലും, ഓബോത്തിലും, മോവാബിന്റെ അതിരിലുള്ള ഈയെ-അബാരീമിലും, ദീബോൻഗാദിലും, അല്മോദി ബ്ലാഥയീമിലും, നെബോവിനു കിഴക്കുള്ള അബാരീംപർവതത്തിലും പാളയമടിച്ചു. അവിടെനിന്നു പുറപ്പെട്ടു യെരീഹോവിന് എതിർവശത്തു യോർദ്ദാനു സമീപമുള്ള മോവാബുസമഭൂമിയിൽ ബേത്ത്-യെശീമോത്തു മുതൽ ആബേൽ-ശിത്തീം വരെയുള്ള പ്രദേശത്തു പാളയമടിച്ചു. യെരീഹോവിന് എതിർവശത്തു യോർദ്ദാനു സമീപമുള്ള മോവാബുസമഭൂമിയിൽവച്ചു സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “ഇസ്രായേൽജനത്തോടു പറയുക: നിങ്ങൾ യോർദ്ദാൻ കടന്നു കനാൻദേശത്തു പ്രവേശിക്കുമ്പോൾ അവിടത്തെ ദേശവാസികളെയെല്ലാം ഓടിച്ചുകളയണം. കല്ലുകൊണ്ടും ലോഹംകൊണ്ടും നിർമ്മിച്ചിട്ടുള്ള അവരുടെ എല്ലാ വിഗ്രഹങ്ങളും ആരാധനാസ്ഥലങ്ങളും നിങ്ങൾ നശിപ്പിക്കണം. ഞാൻ ആ ദേശം നിങ്ങൾക്കു നല്‌കിയിരിക്കുന്നു; അതുകൊണ്ട് ആ ദേശം കൈവശപ്പെടുത്തി അവിടെ പാർക്കുക. നറുക്കിട്ട് ഓരോ കുടുംബത്തിനും ദേശം ഭാഗിച്ചു കൊടുക്കണം; കൂടുതൽ അംഗങ്ങളുള്ള ഗോത്രത്തിനു കൂടുതലും കുറവുള്ളതിനു കുറച്ചും ഭൂമി നല്‌കേണ്ടതാണ്. നറുക്ക് എവിടെ വീഴുന്നുവോ അവിടമായിരിക്കും ഓരോരുത്തരുടെയും അവകാശം. പിതൃഗോത്രമനുസരിച്ചാണ് നിങ്ങൾ ദേശം അവകാശമാക്കേണ്ടത്. ദേശനിവാസികളെ നിങ്ങൾ ഓടിച്ചുകളയാതെയിരുന്നാൽ, അവിടെ ശേഷിക്കുന്നവർ നിങ്ങളുടെ കണ്ണുകൾക്ക് മുള്ളുപോലെയും പാർശ്വങ്ങൾക്ക് മുൾച്ചെടിപോലെയുമായിരിക്കും. മാത്രമല്ല അവരോടു ഞാൻ ചെയ്യാൻ നിരൂപിച്ചതു നിങ്ങളോടു പ്രവർത്തിക്കുകയും ചെയ്യും.”
NUMBERS 33 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: NUMBERS 33:40-56
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ