സർവേശ്വരൻ മോശയോടരുളിച്ചെയ്തു: ഇസ്രായേൽജനത്തോടു പറയുക, സമാധാനയാഗത്തിനു കൊണ്ടുവരുന്ന വഴിപാടിൽ ഒരംശം സർവേശ്വരനുള്ള സവിശേഷ കാഴ്ചയായിരിക്കട്ടെ. അർപ്പിക്കുന്നവൻ അതു കൈകളിൽ വഹിച്ചു കൊണ്ടുവരണം. യാഗമൃഗത്തിന്റെ നെഞ്ചും അതിന്മേലുള്ള മേദസ്സും അങ്ങനെ കൊണ്ടുവരണം. നെഞ്ച് സർവേശ്വരന്റെ സന്നിധിയിൽ നീരാജനം ചെയ്യണം. മേദസ്സു യാഗപീഠത്തിൽവച്ചു പുരോഹിതൻ ദഹിപ്പിക്കണം. നെഞ്ച് അഹരോന്യപുരോഹിതന്മാർക്കുള്ളതായിരിക്കും. സമാധാനയാഗത്തിലെ മൃഗത്തിന്റെ വലതു തുട, രക്തവും മേദസ്സും അർപ്പിക്കുന്ന അഹരോന്യപുരോഹിതനു പ്രത്യേക അവകാശമായി നല്‌കണം. ഇസ്രായേൽജനത അർപ്പിക്കുന്ന സമാധാനയാഗത്തിൽ നീരാജനം ചെയ്യപ്പെട്ട നെഞ്ചും അർപ്പിക്കപ്പെട്ട തുടയും ഇസ്രായേൽജനങ്ങളിൽനിന്ന് എടുത്ത് അഹരോന്യപുരോഹിതന്മാർക്കു ശാശ്വതാവകാശമായി ഞാൻ നല്‌കിയിരിക്കുന്നു. അഹരോന്റെ പുത്രന്മാർ സർവേശ്വരനു പുരോഹിതശുശ്രൂഷ ചെയ്യാൻ അഭിഷിക്തരാകുന്ന ദിവസംമുതൽ സർവേശ്വരനുള്ള ഹോമയാഗത്തിൽനിന്ന് അവർക്കു ലഭിക്കേണ്ട ഓഹരിയാണിത്. അഭിഷേകദിവസംമുതൽ ഈ ഓഹരി പുരോഹിതന്മാർക്കു കൊടുക്കണമെന്ന് അവിടുന്ന് ഇസ്രായേൽജനത്തോടു കല്പിച്ചിട്ടുണ്ട്. ഇതു തലമുറകളായി പാലിക്കേണ്ട നിയമമാകുന്നു. ഹോമയാഗം, ധാന്യയാഗം, പാപപരിഹാരയാഗം, പ്രായശ്ചിത്തയാഗം, പൗരോഹിത്യാഭിഷേകത്തിനുള്ള യാഗം, സമാധാനയാഗം എന്നിവയുടെ നിയമം ഇതാണ്. ഇസ്രായേൽജനം തനിക്കു വഴിപാട് അർപ്പിക്കണമെന്നു മരുഭൂമിയിൽ സീനായ്മലയിൽവച്ച് സർവേശ്വരൻ കല്പന നല്‌കിയ ദിവസം അവിടുന്നു മോശയോട് ഇങ്ങനെ കല്പിച്ചു.
LEVITICUS 7 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: LEVITICUS 7:28-38
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ