LEVITICUS 7:1-10

LEVITICUS 7:1-10 MALCLBSI

അതിവിശുദ്ധമായ പ്രായശ്ചിത്തയാഗത്തിനുള്ള നിയമം ഇതാണ്. ഹോമയാഗമൃഗത്തെ അർപ്പിച്ച സ്ഥലത്തുവച്ചുതന്നെ പ്രായശ്ചിത്തയാഗത്തിനുള്ള മൃഗത്തെയും അർപ്പിക്കണം. അതിന്റെ രക്തം യാഗപീഠത്തിനു ചുറ്റും തളിക്കണം. അതിന്റെ മേദസ്സു മുഴുവൻ ദഹിപ്പിക്കണം; വാലിന്റെ തടിച്ച ഭാഗവും കുടലിന്റെയും വൃക്കകളുടെയും ഇടുപ്പിലെയും മേദസ്സും കരളിന്റെ നെയ്‍വലയും ദഹിപ്പിക്കണം. അവ സർവേശ്വരനു ദഹനയാഗമായി പുരോഹിതൻ യാഗപീഠത്തിൽ ദഹിപ്പിക്കണം. ഇതാണു പ്രായശ്ചിത്തയാഗം. പുരോഹിതവംശത്തിൽപ്പെട്ട ഏതു പുരുഷനും വിശുദ്ധസ്ഥലത്തുവച്ച് അതു ഭക്ഷിക്കാം. അത് അതിവിശുദ്ധമാണ്. പ്രായശ്ചിത്തയാഗത്തിന്റെയും പാപപരിഹാരയാഗത്തിന്റെയും നിയമം ഒന്നു തന്നെ. യാഗമൃഗത്തിന്റെ മാംസം അത് അർപ്പിക്കുന്ന പുരോഹിതനുള്ളതാണ്. ആർക്കെങ്കിലും വേണ്ടി അർപ്പിക്കുന്ന ഹോമയാഗമൃഗത്തിന്റെ തോൽ, അർപ്പിക്കുന്ന പുരോഹിതന് അവകാശപ്പെട്ടതാണ്. അടുപ്പിലോ പാത്രത്തിലോ കല്ലിലോ ചുട്ടെടുത്ത എല്ലാ ധാന്യയാഗവസ്തുക്കളും അവ അർപ്പിക്കുന്ന പുരോഹിതനു ഭക്ഷിക്കാം. എണ്ണ ചേർത്തതോ അല്ലാത്തതോ ആയ ധാന്യയാഗവസ്തുക്കളും അഹരോന്യപുരോഹിതവംശത്തിൽപ്പെട്ട എല്ലാവർക്കും അവകാശപ്പെട്ടതാണ്.

LEVITICUS 7 വായിക്കുക