YouVersion Logo
Search Icon

സങ്കീർത്തനങ്ങൾ 97

97
1യഹോവ വാഴുന്നു; ഭൂമി ഘോഷിച്ചാനന്ദിക്കട്ടെ;
ബഹുദ്വീപുകളും സന്തോഷിക്കട്ടെ.
2മേഘവും അന്ധകാരവും അവന്റെ ചുറ്റും ഇരിക്കുന്നു;
നീതിയും ന്യായവും അവന്റെ സിംഹാസനത്തിന്റെ അടിസ്ഥാനമാകുന്നു.
3തീ അവനു മുമ്പായി പോകുന്നു;
ചുറ്റുമുള്ള അവന്റെ വൈരികളെ ദഹിപ്പിക്കുന്നു.
4അവന്റെ മിന്നലുകൾ ഭൂതലത്തെ
പ്രകാശിപ്പിക്കുന്നു;
ഭൂമി കണ്ടു വിറയ്ക്കുന്നു.
5യഹോവയുടെ സന്നിധിയിൽ,
സർവഭൂമിയുടെയും കർത്താവിന്റെ സന്നിധിയിൽ,
പർവതങ്ങൾ മെഴുകുപോലെ ഉരുകുന്നു.
6ആകാശം അവന്റെ നീതിയെ പ്രസിദ്ധമാക്കുന്നു;
സകല ജാതികളും അവന്റെ മഹത്ത്വത്തെ കാണുന്നു.
7വിഗ്രഹങ്ങളെ സേവിക്കയും
ബിംബങ്ങളിൽ പ്രശംസിക്കയും ചെയ്യുന്നവരൊക്കെയും ലജ്ജിച്ചുപോകും;
സകല ദേവന്മാരുമായുള്ളോരേ, അവനെ നമസ്കരിപ്പിൻ.
8സീയോൻ കേട്ടു സന്തോഷിക്കുന്നു;
യഹോവേ, നിന്റെ ന്യായവിധികൾ ഹേതുവായി
യെഹൂദാപുത്രിമാർ ഘോഷിച്ചാനന്ദിക്കുന്നു.
9യഹോവേ, നീ സർവഭൂമിക്കും മീതെ അത്യുന്നതൻ;
സകല ദേവന്മാർക്കും മീതെ ഉയർന്നവൻ തന്നെ.
10യഹോവയെ സ്നേഹിക്കുന്നവരേ, ദോഷത്തെ വെറുപ്പിൻ;
അവൻ തന്റെ ഭക്തന്മാരുടെ പ്രാണങ്ങളെ കാക്കുന്നു;
ദുഷ്ടന്മാരുടെ കൈയിൽനിന്ന് അവരെ വിടുവിക്കുന്നു.
11നീതിമാനു പ്രകാശവും
പരമാർഥഹൃദയമുള്ളവർക്കു സന്തോഷവും ഉദിക്കും.
12നീതിമാന്മാരേ, യഹോവയിൽ സന്തോഷിപ്പിൻ;
അവന്റെ വിശുദ്ധനാമത്തിനു സ്തോത്രം ചെയ്‍വിൻ.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in