SAM 59:1-8

SAM 59:1-8 MALCLBSI

എന്റെ ദൈവമേ, ശത്രുക്കളിൽനിന്ന് എന്നെ രക്ഷിക്കണമേ, എന്നെ ആക്രമിക്കുന്നവരിൽനിന്ന് എന്നെ സംരക്ഷിക്കണമേ. ദുഷ്കർമികളിൽനിന്ന് എന്നെ വിടുവിക്കണമേ. കൊലപാതകികളിൽനിന്ന് എന്നെ കാത്തുകൊള്ളണമേ. ഇതാ, എന്നെ കൊല്ലുവാനായി അവർ പതിയിരിക്കുന്നു, കരുത്തരായ ശത്രുക്കൾ എനിക്കെതിരെ ഒരുമിച്ചു കൂടിയിരിക്കുന്നു, സർവേശ്വരാ, എന്റെ അകൃത്യമോ പാപമോ കൊണ്ടല്ല, എന്റെ തെറ്റുകൾ കൊണ്ടുമല്ല, അവർ പാഞ്ഞുവന്ന് എനിക്കെതിരെ നിലയുറപ്പിക്കുന്നത്, ദൈവമേ, എഴുന്നേല്‌ക്കണമേ, എന്നെ സഹായിക്കാൻ വരണമേ, എന്നെ തൃക്കൺപാർക്കണമേ. സൈന്യങ്ങളുടെ ദൈവമായ സർവേശ്വരാ, അവിടുന്ന് ഇസ്രായേലിന്റെ ദൈവം അല്ലേ? അന്യജനതകളെ ശിക്ഷിക്കാൻ എഴുന്നേല്‌ക്കണമേ. ദുഷ്ടരായ ആ വഞ്ചകരോട് ഒട്ടും ദയ കാട്ടരുതേ. സന്ധ്യാസമയത്ത് അവർ മടങ്ങിവരുന്നു; നായെപ്പോലെ കുരച്ചുകൊണ്ട് അവർ നഗരത്തിൽ ചുറ്റിനടക്കുന്നു. അവർ അസഭ്യം ചൊരിയുന്നു; വാളുകൾ പോലെയാണ് അവരുടെ വാക്കുകൾ. തങ്ങൾ ചെയ്യുന്നത് ആരും അറിയുകയില്ലെന്ന് അവർ കരുതുന്നു. സർവേശ്വരാ, അവിടുന്ന് അവരെ നോക്കി ചിരിക്കുന്നു. അവിടുന്ന് അന്യജനതകളെയെല്ലാം പരിഹസിക്കുന്നു.

SAM 59 വായിക്കുക