TIRHKOHTE 27:39-44

TIRHKOHTE 27:39-44 MALCLBSI

പ്രഭാതമായപ്പോൾ എവിടെയാണ് എത്തിയിരിക്കുന്നതെന്ന് നാവികർക്കു മനസ്സിലായില്ല; എങ്കിലും ഒരു ഉൾക്കടലും അതിന്റെ കരയും കണ്ടു. കഴിയുമെങ്കിൽ കപ്പൽ അവിടെ അടുപ്പിക്കണമെന്ന് അവർ തീരുമാനിച്ചു. അവർ നങ്കൂരം അറുത്തു കടലിൽ ഇട്ടു; ചുക്കാന്റെ കെട്ടും അഴിച്ചു കാറ്റിന് അഭിമുഖമായി പായ് ഉയർത്തി കരയെ ലക്ഷ്യമാക്കി കപ്പൽവിട്ടു. അത് രണ്ടു കടൽ സന്ധിക്കുന്ന സ്ഥാനമായിരുന്നതിനാൽ, കപ്പൽ മണൽത്തിട്ടയിൽ ചെന്നുകയറി അണിയം ഉറച്ചു; കപ്പൽ അവിടെനിന്ന് ഇളകാതെയായി. തിരത്തല്ലേറ്റ് കപ്പലിന്റെ അമരം തകർന്നു. തടവുകാർ നീന്തി രക്ഷപെടാതിരിക്കുന്നതിന് അവരെ കൊല്ലണമെന്ന് പടയാളികൾ വിചാരിച്ചു. ശതാധിപനാകട്ടെ പൗലൊസിനെ രക്ഷിക്കണമെന്നാഗ്രഹിച്ചതുകൊണ്ട് പടയാളികളുടെ ഉദ്യമം തടഞ്ഞു. നീന്താൻ കഴിവുള്ളവർ ആദ്യം കടലിൽ ചാടി നീന്തിയും, ബാക്കിയുള്ളവർ പലകകളിലും കപ്പലിന്റെ അവശിഷ്ടങ്ങളിലും പിടിച്ചും കരയ്‍ക്കെത്തുവാൻ അദ്ദേഹം ആജ്ഞാപിച്ചു. അങ്ങനെ എല്ലാവരും സുരക്ഷിതരായി കരയ്‍ക്കെത്തി.

TIRHKOHTE 27 വായിക്കുക