YouVersion Logo
Search Icon

ഇയ്യോബ് 17

17
1എന്റെ ശ്വാസം ക്ഷയിച്ചു, എന്റെ ആയുസ്സ് കെട്ടുപോകുന്നു;
ശ്മശാനം എനിക്കായി ഒരുങ്ങിയിരിക്കുന്നു.
2എന്റെ അടുക്കെ പരിഹാസമേയുള്ളൂ;
എന്റെ കണ്ണ് അവരുടെ വക്കാണം കണ്ടുകൊണ്ടിരിക്കുന്നു.
3നീ പണയംകൊടുത്ത് എനിക്ക് ജാമ്യമാകേണമേ;
എന്നോടു കൈയടിപ്പാൻ മറ്റാരുള്ളൂ?
4ബുദ്ധി തോന്നാതവണ്ണം നീ അവരുടെ ഹൃദയം അടച്ചുകളഞ്ഞു;
അതുനിമിത്തം നീ അവരെ ഉയർത്തുകയില്ല.
5ഒരുത്തൻ സ്നേഹിതന്മാരെ കവർച്ചയ്ക്കായി
കാണിച്ചു കൊടുത്താൽ അവന്റെ മക്കളുടെ കണ്ണു മങ്ങിപ്പോകും.
6അവൻ എന്നെ ജനങ്ങൾക്കു പഴഞ്ചൊല്ലാക്കിത്തീർത്തു;
ഞാൻ മുഖത്തു തുപ്പേല്ക്കുന്നവനായിത്തീർന്നു.
7ദുഃഖം ഹേതുവായി എന്റെ കണ്ണ് മങ്ങിയിരിക്കുന്നു;
എന്റെ അവയവങ്ങളൊക്കെയും നിഴൽപോലെ തന്നെ.
8നേരുള്ളവർ അതു കണ്ടു ഭ്രമിച്ചുപോകും;
നിർദോഷി വഷളന്റെ നേരേ ചൊടിക്കും.
9നീതിമാനോ തന്റെ വഴിയെ തുടർന്നു നടക്കും;
കൈവെടിപ്പുള്ളവൻ മേല്ക്കുമേൽ ബലം പ്രാപിക്കും.
10എന്നാൽ നിങ്ങൾ എല്ലാവരും മടങ്ങിവരുവിൻ;
ഞാൻ നിങ്ങളിൽ ഒരു ജ്ഞാനിയെയും കാണുന്നില്ല.
11എന്റെ നാളുകൾ കഴിഞ്ഞുപോയി; എന്റെ ഉദ്ദേശ്യങ്ങൾക്ക്,
എന്റെ ഹൃദയത്തിലെ നിരൂപണങ്ങൾക്ക് ഭംഗം വന്നു.
12അവർ രാത്രിയെ പകലാക്കുന്നു;
വെളിച്ചം ഇരുട്ടിനെക്കാൾ അടുത്തിരിക്കുന്നുപോൽ.
13ഞാനോ പാതാളത്തെ എന്റെ വീടായി പ്രതീക്ഷിക്കുന്നു;
ഇരുട്ടിൽ ഞാൻ എന്റെ കിടക്ക വിരിച്ചിരിക്കുന്നു.
14ഞാൻ ദ്രവത്വത്തോട്: നീ എന്റെ അപ്പൻ എന്നും
പുഴുവിനോട്: നീ എന്റെ അമ്മയും സഹോദരിയും എന്നും പറഞ്ഞിരിക്കുന്നു.
15അങ്ങനെയിരിക്കെ എന്റെ പ്രത്യാശ എവിടെ?
ആർ എന്റെ പ്രത്യാശയെ കാണും?
16അതു പാതാളത്തിന്റെ ഓടാമ്പലുകളോളം ഇറങ്ങിപ്പോകുന്നു;
പൊടിയിൽ ഒരുപോലെ വിശ്രാമം ഉണ്ടാകും.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in