YouVersion Logo
Search Icon

സങ്കീർത്തനങ്ങൾ 2

2
1ജാതികൾ കലഹിക്കുന്നതും വംശങ്ങൾ വ്യർഥമായതു നിരൂപിക്കുന്നതും എന്ത്?
2യഹോവയ്ക്കും അവന്റെ അഭിഷിക്തനും വിരോധമായി
ഭൂമിയിലെ രാജാക്കന്മാർ എഴുന്നേല്ക്കയും
അധിപതികൾ തമ്മിൽ ആലോചിക്കയും ചെയ്യുന്നത്:
3നാം അവരുടെ കെട്ടുകളെ പൊട്ടിച്ച്
അവരുടെ കയറുകളെ എറിഞ്ഞുകളക.
4സ്വർഗത്തിൽ വസിക്കുന്നവൻ ചിരിക്കുന്നു;
കർത്താവ് അവരെ പരിഹസിക്കുന്നു.
5അന്ന് അവൻ കോപത്തോടെ അവരോട് അരുളിച്ചെയ്യും;
ക്രോധത്തോടെ അവരെ ഭ്രമിപ്പിക്കും.
6എന്റെ വിശുദ്ധപർവതമായ സീയോനിൽ
ഞാൻ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു.
7ഞാൻ ഒരു നിർണയം പ്രസ്താവിക്കുന്നു:
യഹോവ എന്നോട് അരുളിച്ചെയ്തത്,
നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു.
8എന്നോടു ചോദിച്ചുകൊൾക;
ഞാൻ നിനക്കു ജാതികളെ അവകാശമായും ഭൂമിയുടെ അറ്റങ്ങളെ കൈവശമായും തരും;
9ഇരുമ്പുകോൽകൊണ്ട് നീ അവരെ തകർക്കും;
കുശവന്റെ പാത്രംപോലെ അവരെ ഉടയ്ക്കും.
10ആകയാൽ രാജാക്കന്മാരേ, ബുദ്ധി പഠിപ്പിൻ;
ഭൂമിയിലെ ന്യായാധിപന്മാരേ, ഉപദേശം കൈക്കൊൾവിൻ.
11ഭയത്തോടെ യഹോവയെ സേവിപ്പിൻ;
വിറയലോടെ ഘോഷിച്ചുല്ലസിപ്പിൻ.
12അവൻ കോപിച്ചിട്ട് നിങ്ങൾ വഴിയിൽവച്ചു നശിക്കാതിരിപ്പാൻ പുത്രനെ ചുംബിപ്പിൻ.
അവന്റെ കോപം ക്ഷണത്തിൽ ജ്വലിക്കും;
അവനെ ശരണം പ്രാപിക്കുന്നവരൊക്കെയും ഭാഗ്യവാന്മാർ.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy